Thursday, August 1, 2024

മന്ദാരം


പോയ തിരക്കിന് ഞാൻ മറന്നുപോയ ഒന്നാണത് ഒക്കുമെങ്കിൽ അടുത്ത വരവിന് ഇതെല്ലാം വാരി കൂട്ടി ഒരു കഥ എഴുതണം ! അപ്പോഴേക്കും ആ താളുകളിൽ പൊടി പിടിച്ചിട്ടുണ്ടാവും അല്ലേ....???ആവോ അറിയില്ല....

അശ്വതിയുടെ കണ്ണു നിറഞ്ഞു...

പണ്ടും അവൾ ഇങ്ങനെയാണ് ഇടക്ക് എന്തെങ്കിലും ഓർത്ത് കണ്ണ് നിറക്കും  എന്നിട്ട് അച്ഛമ്മയുടെ അടുത്തേക്ക് ചേർന്ന് നിൽക്കും മറ്റാർക്കും അറിയില്ലങ്കിലും അച്ഛമ്മക്ക് അറിയാം അച്ചുവിനെ, 'അശ്വതി' അത് ഒരു വെറും പേരല്ല ! ആയിരം നിലാവിൻ്റെ വെളിച്ചം ഉള്ളവൾ എന്നാണ് മുത്തശ്ശി പറയാറ് അതുകൊണ്ട് അശ്വതി കരയരുത് അത്രെ.

പിന്നീട് അവൾ കരഞ്ഞിട്ടില്ല.. 

പക്ഷേ ഇവിടെ ഈ മന്ദാരത്തിൻ്റെ ചുവട്ടിൽ വരുമ്പോൾ അച്ഛമ്മയുടെ ആ പഴയ കാര്യഗൗരവക്കാരി ആകെ വാടി പോകും, കണ്ണു നിറയും,  പല നിറങ്ങളും ഇതളുകളും ഉള്ള മന്ദാരത്തിനാകെ അയാളുടെ മണമാണ് ഇവിടെ നിൽക്കുമ്പോൾ ആ പഴയ നിലാവിനു ചുറ്റും അയാളുടെ നിഴലു വ്യാപിക്കും പിന്നെ പതിയെ പതിയെ അശ്വതി വാടി വാടി പോകും. എന്തായിരുന്നു ഞങ്ങൾക്കിടയിലെ പരിചയം ??  അറിയില്ല !!!

ഹോസ്റ്റലിലേക്ക് പോരുമ്പോൾ മുത്തശ്ശി തന്ന ഒരു മുത്തുമാല ഉണ്ടായിരിന്നു.. അതായിരിന്നു എൻ്റെ ജീവൻ ഓരോ മുത്തിലും വീട്ടിലെ അമ്മയും അനിയത്തിയും  ഇലഞ്ഞി മരവും അവിടുത്തെ  ഓർമ്മകളും എന്തിന് അവരെല്ലാവരേയും ഞാൻ അതിൽ കോർത്ത് വച്ചിരിന്നു അത് കഴുത്തിൽ കിടക്കുമ്പോൾ അവരെല്ലാവരും എൻ്റെ ഒപ്പം നടക്കുന്ന പോലെ തോന്നും.

ഫസ്റ്റ് സെമസ്റ്റർ ജ്യൂറിയുടെ അവസാന ദിവസം എൻ്റെ സുഹൃത്ത് നീതു ആരേയൊ കാണാൻ ഇറങ്ങുന്നതിന് ഇടയിൽ ഇത് കണ്ണിൽ പെടുകയും എൻ്റെ കാലിൽ വീണു വാങ്ങി കൊണ്ടു പോവുകയും ചെയ്യ്തു അന്നു ഞാൻ സത്യത്തിൽ ഉറങ്ങിയില്ല പക്ഷേ പിന്നീട് അവൾ അത് നഷ്ട്ടപ്പെടുത്തി എന്നു കൂടെ അറിഞ്ഞപ്പോൾ എനിക്ക് എൻ്റെ ശരീരം ആകെ ദേഷ്യം കയറി പക്ഷേ ഒന്നും മിണ്ടിയില്ല കോളേജിൻ്റെ ഒരു കോണിൽ പോയി നിന്ന് നാളുകൾക്ക് ശേഷം ആയിരം നിലാവിൻ്റെ ശോഭയുള്ള മുത്തശ്ശിയുടെ അശ്വതി ഒന്നൂടെ കണ്ണീരണിഞ്ഞു. 

 അവളുടെ ഒരു മുത്തുമാല !!!

ഈ രണ്ടായിരത്തി പതിനാലിൽ ആർക്കു വേണം അത് !  ഇനി പോയാ തന്നെ ഞാൻ വേറൊന്ന് വാങ്ങി തരാം നിനക്ക് !!! മാറി നിന്ന എൻ്റെ അരികിലേക്ക് വന്നു നീതു പറഞ്ഞു വേണ്ട ഞാൻ ദേഷ്യത്തിൽ പറഞ്ഞു നമ്മുക്ക് നോക്കാം എന്നു പറഞ്ഞ് അവൾ വീണ്ടും കൈപിടിച്ചു  സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല സമയം ആറു മണി ആവുന്നു ക്യാമ്പസ് വരാന്തയിൽ ഒരു മഴ പാറി വന്നു സമയം ഏറും തോറും കുഞ്ഞി ചാറ്റൽ മഴ കനം പിടിച്ചു പിടിച്ചു വന്നു വലിയ മഴത്തുള്ളികൾ വേഗം നിലം പതിച്ചു ഞാനും നീതുവും വരാന്തയുടെ തൂണിനോട് ചേർന്ന് മോഹൻ ലാലും സുമലതയും പോലെ തമ്മിൽ ഒന്ന് പുഞ്ചിരിച്ചു മാല കളഞ്ഞ ദേഷ്യം അപ്പോഴും എനിക്ക് അവളോട് ഉണ്ടായിരിന്നു.

പെട്ടന്ന് ഒരു മെലിഞ്ഞ പൈയ്യൻ ഞങ്ങൾക്കിടയിലേക്ക് ഓടി കയറി നീതുവിന് അത് തീരെ പിടിച്ചില്ല എനിക്ക് ഒന്നും തോന്നിയില്ല മഴ തോരുന്നതും കാത്ത് മൂന്ന് പേരായി ഇപ്പോൾ ഈ ദുഷ്ട്ടത്തി കാരണം എൻ്റെ അനിയത്തിയും അമ്മയും എക്കെ നനയുന്നുണ്ടാവും എന്നാലും നീ അത് എവിടെ കളഞ്ഞു എൻ്റെ നീതു ?? നീതുവിൻ ദേഷ്യം വന്നു എന്തോ പറയാന് തുനിഞ്ഞതും കാറ്റ് കൊള്ളാതിരിക്കാൻ ആ പൈയ്യൻ കുറച്ചുകൂടി കയറി നിന്നു നീതു പിടിച്ച് ഒരു തള്ള് തള്ളി പാവം വഴുതി വഴുതി വീണു 

നീ എന്താ ഈ ചെയ്യുന്നത് !!!

അവടെ ഒരു മാല നീതു പറഞ്ഞു! അതിന് ഈ പൈയ്യൻ അല്ലലോ ഞാൻ അല്ലേ ചോദിച്ചത് നീ എന്തിനാ ഇയാളെ തള്ളിയത് 

മിണ്ടരുത് നീ... നീതുവിന് ദേഷ്യം വന്നു, 

കോപ്പിലെ പോർട്ട് ഫോളിയോ ഇത് ഇല്ലാരുന്നങ്കി നനഞ്ഞ് അങ്ങ് പോവാരിന്നു നീതു പിറു പിറുത്തു 

പൈയ്യനു കലശ്ശൽ ഇല്ലാത്ത ദേഷ്യം കിരീടത്തിലെ തിലകനെ പോലെ ചെക്കൻ എന്നെ നോക്കി എന്താ വികാരം എന്ന് വെക്തമല്ല !! ആകെ കൈയിലുള്ളത് ടീ സ്കെയിൽ ആണ് പിന്നെ ഈ മണ്ടിയും എന്തു ചെയ്യും ചെക്കൻ എടീ എന്ന് വിളിച്ച്  ഓടി അടുത്തു!!! അതും അല്ല ചെക്കൻ മെക്കാനിക്കൽ ആണ് ഒടക്കാൻ നിന്നാ ഒക്കില്ല ഓടിക്കോ എന്ന് നീതു ആഗ്യം കാട്ടി നിർത്താതെ ഓടി ഏതോ ഒരു കോണിൽ എത്തി അവടെ ഒരു കോപ്പിലെ മാല, മിണ്ടരുത് നീ !!! ഇപ്പം ബസും പോയിട്ടുണ്ടാവും ഇനി നടക്കണം !!! ഉദ്ദേശം പോലെ എല്ലാം പോയി ടീസ്കെയിലും മോഡലും തൂക്കി നടന്നു ഒരു യുദ്ധത്തിൻ്റെ ഷീണത്തിൽ റൂമിൽ എത്തി കിടന്ന് ഉറങ്ങാൻ കിടക്കുമ്പോൾ കൈ അറിയാതെ കഴുത്തിലെ മുത്ത് മാല തിരയും. 

ഏഴു രത്നങ്ങളും  എഴുപത് യക്ഷിളും കുടിയിരിക്കുന്ന ഒരു രത്ന പുറ്റിൽ നിന്ന് കടലിൻ്റെ ഏഴ് കാതം അകലെ അടിതട്ടിൽ ഒരു കലവറയിൽ നക്ഷത്ര മത്സങ്ങൾ കാവൽ നിന്നിരുന്ന ഒരു തമ്പുരാട്ടി!!! തുടു തുടാ നിറം ഉള്ള ഏപ്പഴും തിളങ്ങുന്ന ഒരു കൊച്ചു തബുരാട്ടി               

തുലാ മാസത്തിലെ കാർത്തികയിൽ തബുരാട്ടി വെട്ടി തിളങ്ങുന്ന മത്സങ്ങളാവും !! എന്നിട്ട് ഒരു രാത്രി കൊണ്ട് കടലു മുഴുവൻ കണ്ട് തീർക്കും  പിറ്റേ രാത്രി അവൾ വീണ്ടും രൂപം മാറി ചിത്രശലഭം ആകുമത്രെ എന്നിട്ടാണ് ഭൂമി കാണാൻ ഇറങ്ങാറ് നൂറ് കുതിരയും ആയിരം നക്ഷത്രങ്ങളും അവൾക്ക് അകമ്പടിയായി പോകും മുത്തശ്ശിയുടെ അശ്വതി കുട്ടിയെ പോലെ, അച്ഛനും അമ്മയും അനിയത്തിയും എല്ലാം മോൾക്ക് ഒപ്പം വരുന്നത് അത് കൊണ്ടാട്ടോ അല്ലാതെ അശ്വതി കുട്ടിയെ ഒറ്റക്ക് എങ്ങും വിടാൻ പേടിച്ചിട്ടല്ല 

മോളു കുട്ടിയല്ലേ രത്ന കൂട്ടിലെ തബുരാട്ടിയെ പോലെ മോളെവിടെ പോയാലും എല്ലാരും കൂടെ ഉണ്ട് ഈ മുത്ത് മാല അച്ചു വെച്ചോളു എന്നു പറഞ്ഞ് തബുരാട്ടി തന്നതാണെന്ന് മുത്തശ്ശി പറയും ആ ശലഭ നിറമുള്ള രാജ്ഞിക്ക് ഒരു കുതിര ഉണ്ടായിരിന്നു പേര് അശ്വനി വെള്ളയും നീലയും നിറം ഉള്ള, വേഗത ഉള്ള ഒന്ന് ആ രത്ന പുറ്റിലെ തബുരാട്ടിയുടെ അജ്ഞ പ്രകാരമാണ് എനിക്ക് അശ്വതി എന്ന് പേരിട്ടത് അശ്വതി എന്നാൽ അശ്വനി എന്നാണ് അർഥം പക്ഷേ മുത്തശ്ശിയുടെ അശ്വനിക്ക് ആ വേഗത നഷ്ട്ടമായിരിക്കുന്നു നീലയും വെള്ളയും കലർന്ന ആ പെൺ കുതിര ആകെ മാറിയിരിക്കുന്നു 

കാലു വഴുതി ഒരു ചതുപ്പിലേക്ക് വീഴുന്ന പോലെ അവൾക്ക് തോന്നി നഷ്ട്ടമായ മുത്തുമാലയും തിരഞ്ഞ് കഴുത്തിൽ വിരൾ പടർത്തി അവൾ ഞെട്ടി എണീറ്റു ....

Tuesday, August 1, 2023

❣️ഓർമ്മയുടെ നിശാഗന്ധി❣️

 


പോയ രാത്രികളിൽ ഒരിക്കൽ അയാൾ സമ്മാനിച്ച നിശാഗന്ധി  നന്നേ വാടിയിട്ടില്ലാത്ത ഇതളുകൾ 

രാത്രിയുടെ കറുപ്പും വെള്ളയും ഇടകലർന്ന നിറം, അയാളിലേതുപോലെ ആ ഇതളുകളിൽ പോലും ആരേയും പിടിച്ചുലക്കുന്ന മാന്ത്രികത നിഴലിച്ചു നിന്നിരുന്നു കണ്ടു സംസാരിച്ച് മാറുബഴെല്ലാം അയാളുടെ കണ്ണുകളിലേക്ക് ഒരിക്കൽ കൂടി വീണ്ടും  തിരകെ പോകുവാൻ ഞാനാഗ്രഹിച്ചിരിന്നു

എന്താണ് അയാളുടെ പേര് ......?

ജാതി......?

നിറം........?

ഒന്നും ഒരെത്തും!!!!!! കിട്ടുന്നില്ല 

ഒന്നു മാത്രം അയാളിലെ മനുഷ്യനെ ഞാൻ മറ്റാരും അറിയാതെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു . 

വീണ്ടുപരിചയപ്പെടുമെന്നും തമ്മിൽ സംസാരിച്ച് തുടങ്ങുമെന്നും കരുതി 

ഇൻഫോസിസിന്റെ ഹോസ്റ്റൽ വരാന്ത ചാടി  വീണ്ടും വീണ്ടും   വെറുതെ വഴി നീളെ നടന്നിട്ടുണ്ട്  

ഓരോ രാത്രി നടന്ന് തുടങ്ങുബഴും വാരാന്തയോട് ചേർന്ന നിശാഗന്ധി നന്നേ പൂത്ത് നിൽക്കുന്ന കാണാം,   അയാളിലെന്ന പോലെ  വശ്യമായി ആ പുഴ്പ്പങ്ങൾ നമ്മേ  വീണ്ടും അവയോട്   അടുപ്പിക്കും ആ മാന്ത്രികതയിലേക്ക് അടുക്കും തോറും    ഞാനാ മനുഷ്യനെ വീണ്ടും പ്രണയിച്ചു തുടങ്ങും!!!!!!! 

ചുവരുകൾ ഇല്ലാത്ത സ്വാതന്ത്രിയത്തിലേക്ക് വശ്യമായ മനുഷ്യത്വത്തിന്റെ സുഗന്ധത്തിലേക്ക്.... എന്ന പോലെ   അർധരാത്രി ഒരു വഴി മദ്യേ കണ്ടുമുട്ടിയ ആ മനുഷന്യനെ ഞാൻ വല്ലാണ്ടങ്ങ് മിസ്സ് ചെയ്യും 😊😊

പകലുകണാതെ പോയ നിശാഗന്ധികൾ 🤍പോലെ

Sunday, July 9, 2023

കാതുകൾ

 വരാന്തയുടെ ചുറ്റിലും  പടർന്ന ഓരോ ചെടികളും  ചെത്തി ഒതുക്കി അഭിരാമി വീണ്ടും അവറ്റയെ ജനാലയിലും ചുവരിലും ഒതുക്കാൻ ശ്രമിച്ചു പക്ഷേ അവ വീണ്ടും പടർന്നു ഓർമ്മയുടെ നിശാഗന്ധി പോലെ ഞരബുകൾ നിറയയെ പോയ കാലത്തിൻ്റെ കെട്ടുകഥകൾ പറ്റി പിടിച്ച  വള്ളിചെടികൾ!! 

അവക്ക് കാതുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ചിന്തിച്ചു നേർത്ത ബൊഗൈൻ വില്ലയുടെ ഇതളുകൾ പോലെ നിഷ്കളങ്കമാർന്ന അയാളുടെ ചുംബനങ്ങൾ ഓർത്ത് എടുക്കാൻ...

പ്രണയത്തിൻ്റെ വന്യതകൾ ആകെ കേട്ടിരുന്ന് വീണ്ടും വീണ്ടും   മൃദുലമായ തലോടലുകൾക്ക് കാത്തിരുന്ന കാതുകൾ പോലെ ഈ വള്ളിചെടികൾക്കും  കാതുകൾ ഉണ്ടായിരുന്നെങ്കിൽ ,രണ്ടാളുകൾക്കിടയിലെ നഷ്ട്ടങ്ങൾ കേട്ടിരിക്കുവാൻ മാത്രമായി  രണ്ട്  കാതുകൾ 

പ്രതികരിക്കാൻ നാവില്ലാത്ത 

ഓർമ്മയുടെ  സൂക്ഷിപ്പുകൾ ഏറെ ഉള്ളവ  

നേർത്ത ബെഗൈൻ വില്ലയുടെ ഇതളുകൾ പോലെ ......

ഓർമ്മകൾ പൂട്ടിട്ട് അഭിരാമി വീണ്ടും 

ലാപ്പ് ടോപ്പ് തുറന്നു...


Saturday, July 1, 2023

ഒരു കടൽ ഓർമ്മ

 


അത്രമേൽ ആഴം ഉൾകൊണ്ടാണ് ഓരോ കടലും ഒഴുകുന്നത് എന്ന തോന്നൽ 

ഒരോ തിരയും ഇരച്ച് ഉയരബുൾ അവളുടെ ഹൃദയം ഉയരും തിരയുടെ ഓരോ തുടിപ്പിലും 
ഒരു വിഭ്രാന്തോടെ മുടിയിഴകൾ പറന്ന് പറന്ന് സ്വാതന്ത്രിയത്തിന്റെ ഉൻമാദം സ്വപ്നം കാണും  ഒടുക്കം വീണ്ടും 
തിര പോലെ പുറകോട്ട് 

ഇമ വെട്ടാതെ കാത്ത ഓർമ്മകൾ ഓരോന്ന് നമ്മുക്ക് നഷ്ട്ടമാവുന്ന പോലെ 

നോട്ടം മതിയാക്കി അവൾ ജനാലകൾ കൊട്ടി അടച്ചു കൂട്ടി കൂട്ടി കുമിഞ്ഞ് കൂടിയ വർക്കുകൾ ഒരുപാടാവുന്നു ആ തലവേദന ഭയന്നാവും അഭിരാമി ലാപ് റ്റോപ്പ് തുറന്നില്ല ഇൻഫോസിസ്സിലെ ജോലി ഇനിയും നീട്ടികൊണ്ടു പോവാനാവില്ല ,,,,,,

മെയിലുകളുടെ എണ്ണം പെരുകുന്നു വന്ന് വന്ന് തന്റെ ചിരിക്ക് പോലും ഒരു കംബ്യൂട്ടർ പരിവേശം വന്നിരിക്കുന്നു 

ഒരു നിമിഷത്തേൻ ആരോട് എങ്കിലും ചേർന്ന് അഗാതമായി കെട്ടിപിടിക്കാൻ അഭിരാമിക്ക് തോന്നി
                             

❣️നാം നട്ട ചിരാതുകൾ❣️

ഋതു: നീ പോയിരുന്നോ  

അഭിരാമി :ഉം ഞാനും മോളും നീ വന്നില്ലേ.....??  

ഋതു : ഇല്ല

അഭിരാമി :അതെന്താ ??

ഋതു : അവിടുത്തെ വൈകുന്നേരവും സന്ധ്യയും പണ്ട് ഒരാൾ കടം കൊണ്ടു പോയി!!!!!!!! 

അഭിരാമി :ശരിക്കും നീ വന്നില്ലാ ??????

ഋതു :ഇല്ല 

അഭിരാമി : ഉം.... പിന്നീട് അവൾ ഒന്നും മിണ്ടിയില്ല 

ഋതു:ചെറുകഥകളൊരോന്നും പറഞ്ഞ് പറഞ്ഞ് തമ്മിൽ നേരമറിയാതെ കെട്ടുപോയ ഒരുപാടു സന്ധ്യകളുടെ ഓർമയാണ് ഓരോ കാർത്തികയും എന്ന് എനിക്ക് തോന്നും നിനക്ക് തോന്നാറുണ്ടോ,,,,,,????

ഉണ്ടാവും 

അഭിരാമി : ഇല്ല!!!!!!!!!!  

ഇല്ലായിരുന്ന

കൊണ്ടാണല്ലോ ഞാനൊറ്റക്ക് ഇവിടെ വന്നു പോകേണ്ടി വന്നത് 

ഋതു :ഒന്നും മിണ്ടിയില്ല!!!!! 

നീണ്ട മൗനത്തിനു ശേഷം മൊബൈൽ മാറ്റി അവർ വീണ്ടും വർഷങ്ങളിലേക്ക് വേർ പിരിഞ്ഞു കെടാത്ത ചിരാതുകൾ പോലെ കണ്ണുകൾ അടക്കെ തുറന്ന് പ്രണയം പകുത്തു ,

ഇനി വരില്ലന്നും കണേണ്ടത്തില്ലന്നും അവർ തീർച്ചപ്പെടുത്തിയിട്ടുണ്ടാവും 


കാറ്റത്ത് മായാത്ത ഒരു കൂട്ടം കടങ്കഥകളുടെ കൺ തുറന്ന് ചിരാതുകൾ വീണ്ടും നമ്മേ തേടുന്നുണ്ടാവും ഇനിയുമൊരു കാർത്തികയ്ക്ക് പുനർജനിക്കാൻ ........

Friday, August 13, 2021

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി

പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പിലും പുക്കുൾ ചുഴിയിലുമെല്ലാം മഞ്ചാടികൾ കൊണ്ട് പുള്ളികൾ  കുത്തി ,,,,,,,


അവന്റെ ഓർത്ത് എടുപ്പുകൾക്ക് വേണ്ടി കാത്തിരുന്നവൾ


അല്ലങ്കിലും ചിലരങ്ങനാണ് 
ഓർമ്മപ്പെടലുകൾക്ക് മാത്രമായ്  സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

Monday, August 9, 2021

കൃഷ്ണ തൊടിയിലെ ചായ്പ്പിനിടയിലൂടെ നനവാർന്നൊരു  ചാറ്റൽ മഴയുടെ ഓർമ്മയിലേക്ക് ,,,,
അവൻ സമ്മാനിച്ച ' കരിമഷി  ,,,,,,,,,,,
ഇനിയും പിറക്കാത്ത മയിൽപ്പിലികൾക്ക് ഒപ്പം മോഘങ്ങളറിയാതെ ദേവി  ഇന്നും  കാത്തു വാച്ചിട്ടുണ്ടാവും  ,,,,,ഏറെ അങ്ങ് പൊടിപിടിച്ചാലും മായാത്ത  കൃഷ്ണ തൊടിയിലെ നിശാഗന്ധിയുടെ മണമുള്ള കൺമക്ഷി ,,,,,,,
കടന്നു പോവുന്ന ഓരോ രാത്രിയും അവളുടെ ഓർമ്മകളിലേക്കാണ്  ചെന്നടുക്കാറ് 
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങളാൽ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ നാഗത്തറയിലേക്ക് പാഞ്ഞടുക്കപ്പെട്ടവരാണ് നമ്മൾ

രാത്രിയുടെ ഓരോ നിമിഷവും ഓർമ്മയാവുബഴും   കാവിലെ സിന്ദൂരപടർപ്പിലെ രക്തത്തുള്ളികൾ പോലെ
കൂടെ വീണു ചാകുവാൻ ഒരായിരം  അപൂർണ്ണ സ്വപ്നങ്ങൾ ചേർത്തുവച്ചു കൊണ്ടാണ്

ഞാനും ദേവിയും കണ്ണടയ്ക്കാർ...................................

ഓരോ മാത്രയിലും എന്ന പോലെ ഓർമ്മകൾ ചേർത്തവർ ചേർന്നിരിന്നു

കാവിലെ കടമ്പാകെ പൂത്തിരിക്കുന്നു അശുദ്ധമായ ഓർമ്മകൾ തേടി അവർ നടന്നു രാത്രിയേറി,,,,,( തുടരും )

Saturday, December 12, 2020

കെടാവിളക്കുകൾ ഉണ്ടാവുന്നത്

 

എല്ലാ നിറക്കൂട്ടുകൾക്കും ഒടുവിലായ് മേമ്പൊടി പോലെ ചുവപ്പിന്റെ ചായക്കൂട്ടുകൾ കൊണ്ടു നടന്നിരിന്നു ദേവി .....

ഓരോ കാഴ്ച്ചയിലും കണ്ടുമുട്ടലിലും  നെറ്റി തലപ്പിലെ സിന്ദൂര പടർപ്പിൽ എന്റെ വിരലുകൾ പടർത്തി ഞങ്ങൾ സംസാരിച്ച് തുടങ്ങും 

ഇന്നോളം പെയ്ത മഴയും മഞ്ഞും എല്ലാം കൊണ്ട് കൊണ്ട്  വെയിലിന്റെ കിരണങ്ങൾ ഏൽക്കാതെ മൂടി പോയ സ്വപ്നങ്ങളേക്കുറിച്ച് 

കാവിലെ  കൃഷ്ണശിലയോട്  ചേർന്നിരുന്ന് നാളേക്ക് നാളേക്ക് നീട്ടിവച്ച ചുംമ്പനങ്ങളേക്കുറിച്ച് അങ്ങനെ അങ്ങനെ ഒരു പക്ഷേ ഞങ്ങളുടെ കഥ പറച്ചിലിന്റെ ആവാം  ഒന്നിൽ നിന്നങ്ങനെ എണ്ണമില്ലാത്ത കെടാവിളക്കുകൾ കൃഷ്ണ തൊടിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി 

ആൽത്തറയിലും കാവിലും 

അങ്ങനെ ഒത്തുകൂടുവാൻ പോന്നിടത്തെല്ലാം സന്ധ്യയും കടന്ന് കൂട്ടിരിക്കുവാൻ കെടാവിളക്കുകൾ കാത്തു സൂക്ഷിച്ചിരിന്നു ഞങ്ങൾ 

മറവികൊണ്ട നിമിഷങ്ങൾ അത്രയും കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾ എന്നും കെടാതെ കാത്തിരുന്ന വിളക്കുകൾ

Saturday, October 3, 2020

ഒരു കടൽ ഓർമ്മ തുടർച്ച


വാർക്ക വീടിന്റെ ഭിത്തിയിൽ വീണ്ടും വീണ്ടും പായലുകൾ  പടർന്ന് പിടിക്കുന്നു എന്ത് കഷ്ട്ടമാണിത് എത്ര കഴുകിയാലും നേർത്ത ഒരു നനവിന്റെ കണിക മതിയാവും പായലുകൾ പടർന്നു കയറാൻ കൊറിഡോറിലേക്ക് ചാഞ്ഞ  ഇലഞ്ഞിയുടെ ശിഖര പടർപ്പിലെ നിഴലുകളിൽ ചാരി ഇരുന്ന് അഭിരാമി പായലുകൾ പതിയേ ചിരണ്ടി തുടങ്ങി
ചില മുഖങ്ങളും അങ്ങനാണ് 
എത്ര മായ്ക്കപ്പെട്ടാലും ഒരു മൗനം പോലെ ഉള്ളിൽ കുടിയിരിക്കും  
ചില കാഴ്ച്ചകളിൽ അല്ലങ്കിൽ എവിടുന്നേ എന്ന പോലെ ചില  നിമിഷങ്ങളിൽ  ഒരു നേർത്ത ഓർമ്മയുടെ നനവുമതിയാവും ആ മുഖം  നമ്മിലേക്ക്   പടർന്നു കയറാൻ 
ഒരു ശൂന്യതയോടെ അല്ലാതെ നമ്മുക്കാ ഓർമ്മയിൽ നിന്ന് വിട്ടിറങ്ങാൻ ആവില്ല അഭിരാമിയുടെ ഉന്മേഷം ആകെ നശിച്ചു തുടച്ചു മാറ്റൻ ഒരുങ്ങിയിട്ടിപ്പം 
വന്ന് വന്ന് അവളാ പായലുകളെ തലോടുകയാണ്  

ചില മുഖങ്ങൾ അങ്ങനെയാണ്  

അവൾ പിറുപിറുത്തു 

ഓഫീസിലും വീട്ടിലും എന്നും എല്ലാരും പഴി പറഞ്ഞിരുന്ന  പിറുപിറുക്കൽ സ്വഭാവം വീണ്ടും തിരികെ വന്നിരിക്കുന്നു 


ഒരു കണക്കിൻ ഇതു നല്ലതാവും   കാലങ്ങളായ  ഇൻഫോസിസ്സ് ജീവിതം ആകെ മാറ്റിയ ശീലങ്ങളിൽ ഒന്ന് തിരികെ ലഭിച്ചിരിക്കുന്നു______




Thursday, October 1, 2020

ഒരു കടൽ ഒർമ്മ..

 

കണ്ടുമുട്ടലിന്റെ ഒരോ നിമഷവും വീണ്ടും വീണ്ടും പേരുകൾ എടുത്ത് പറഞ്ഞ് അവർ മനുഷ്യരാണന്ന് സ്വയം ഓർമ്മിച്ചു കൊണ്ടിരിന്നു 

അല്ലങ്കിൽ അത്ര ഏറെ സുന്ദരമായ സദ്യയിൽ

ഞങ്ങൾ അറിയാതെ ചുംബിച്ചു പോയേനെ

❣️❣️


 തിരികെ വരുബോൾ കൂട്ട് ചേർക്കുവാൻ ഒരു പാട് 'ആയാളെ' കുറിച്ച്  ഓർക്കും!!! 

ചിലർ അങ്ങനാണ് 

ചാരി നിന്ന മന്ദാരത്തിൻ്റെ ചില്ലയിൽ  വിരലുകൾ മുറുക്കി അഭിരാമി ദേഷ്യത്തിൽ ശിഖരങ്ങൾ ഉലച്ചു  ആ വൃക്ഷത്തിൽ ആകെ കൂടി അവശേഷിച്ച ഭൂതകാല സ്മരണയും  കുടഞ്ഞിട്ട് അവൾ ആഹ്ലാദിച്ചു പ്രതീക്ഷകൾ വെടിഞ്ഞ് അസ്തമയം കാത്തിരുന്ന  വയസൻ ഇലകളെക്കാൾ  യൗവനത്തിലെ മരണം പ്രാപിച്ച നരുന്തൻ  ഇലകളാണ് ഏറയും അഭിരാമിയുടെ വിരലുകൾ വിറച്ചു 

സന്ധ്യ മായുവോളം  നടന്നു തീർത്ത വഴിഓരത്തിനുമധ്യേ അവൾ വീണ്ടും  അയാളെ കുറിച്ച് ഓർത്തു  

എന്ത് കൊണ്ടാണ് ഇവറ്റകൾ ഇക്കുറി  പൂക്കാഞ്ഞത്!!!!! അല്ലങ്കിലും മന്ദാരം അങ്ങനാണ് എത്രകണ്ട്  ആവർത്തിച്ചാലും മതിവരാത്ത ഒരു പൂക്കാലമുണ്ട് ഇവറ്റകൾക്ക് 

അയാളിലെന്ന പോലെ  

ആ ഓർമ്മകളുടെ  നൈമിഷികമായ തുടിപ്പിൽ  മാത്രമാവും അവറ്റകൾ ഇന്നും  ജീവിച്ചിട്ടുണ്ടാവുക 

അയാളുടേതു പോലെ❤️❤️

Thursday, September 3, 2020

ഓരോ വട്ടവും കേട്ടു മറന്ന കഥകളിലെ  ഉഗ്രരൂപികളായ നിഴലുകളെ ഭയന്ന്  മുറിയുടെ കോണിലേക്ക്  ഒതുങ്ങി കൂടുമ്പോൾ അമ്മ വന്ന് ചേർത്ത് പിടിക്കും

സുരക്ഷിതമായ ചിറകുകൾക്ക് ഉള്ളിൽ ചുരുണ്ട് കൂടി    ദു:സ്വപ്നങ്ങൾ ഓരോന്ന് 
എടുത്ത്  എറിഞ്ഞ്
വീണ്ടും   വീണ്ടും പുതിയ കുസൃതികളുടെ പുലരികൾക്ക് പറഞ്ഞു തന്നിരിന്നു അമ്മ   ❣❣❣❣
കേട്ടു മറന്ന കഥകളിൽ ഒക്കയും കൂട്ടിരിന്നവരേകുറുച്ച് ചിന്തിച്ചിട്ട് ഉണ്ടോ നിങ്ങൾ

Wednesday, June 3, 2020


ഒരുപാടു വട്ടം കണ്ടിട്ടും
കാത്തു സൂക്ഷിക്കാതെ പോയ സ്വപ്നങ്ങൾക്കു വേണ്ടി  മാത്രമായ്
നമ്മിൽ ഒരു രാത്രി കൂടി പിറക്കട്ടെ  എന്നു ഞാനാഗ്രഹിക്കുന്നു

Friday, May 15, 2020


പൂരത്തിൻ പൊട്ടി വീണ   അമിട്ടുകളെല്ലാം നക്ഷത്രങ്ങളോട് എന്നും തോറ്റു പോയിട്ടെ ഉള്ളു എങ്കിലും ഞങ്ങളുടെ വാശിക്ക് ഒരു കുറവുമില്ല
ഒരു രാത്രിയോളം നടന്നു തീർത്താലും പറഞ്ഞു തീരാത്ത സ്വപ്നങ്ങൾ ബാക്കി വച്ചാണ് ഞങ്ങൾ  ഉത്സവ പറമ്പു വിടുന്നത്

പുള്ളിയുള്ള ബലൂണുകൾക്കു വേണ്ടി വാശി പിടിച്ച വട്ട പൊട്ടുകാരി ദേവിയും  പൊട്ടാസു തോക്കുകളുടെ സൂക്ഷിപ്പുക്കാരൻ സജീവനും
വീട്ടുകാരുടത്രയും കണ്ണുവെട്ടിച്ച്  ആൾത്തിരക്കിനിടയിലൂടെ കൈകളഴിയാതെ നിറയെ  നക്ഷത്രങ്ങളും നിലാവുള്ള മലമുകളിലേക്ക് ഓടി കയറും .

അമിട്ടിന്റെ വർണ്ണാഭമായ  തരികൾ നക്ഷത്രങ്ങളെ കൊന്നൊടുക്കാൻ എന്ന വ്യാജേന പറന്നുയർന്ന് ഒന്നും ചെയ്യാനാവാതെ പൊതുന്നനേന്ന്  താഴേക്ക് വീഴും.

പിന്നെ വലിയ നിരാശയാണ്  ഇക്കൊല്ലവും വാശിയിൽ ഞങ്ങൾ തോറ്റു നക്ഷത്രങ്ങളാകെ അഹങ്കാരികളെ പോലെ കണ്ണുമിഴിച്ച് ഞങ്ങളെ നോക്കി
ഒന്നിനും കൊള്ളാത്ത കുറേ പടക്കങ്ങൾ

ദേഷ്യത്തിൽ  വാരി കൂട്ടിയ ബലൂണും കളിപ്പാട്ടവും ചേർത്തു പിടിച്ച് കിതപ്പുമാറാതെ ഓടി എത്തുബഴേക്കും വീട്ടിലാകെ ബഹളമാണ് ഉമ്മറപടി നിറഞ്ഞ് വടിയും   ആയി അമ്മ കാത്തു നിൽപ്പുണ്ടാകും  സ്നേഹത്തി വിളിച്ച് കിഴുക്കാനായി അച്ഛനും

എല്ലാം കഴിഞ്ഞ് കവിളും വീർപ്പിച്ച്  അകത്തോട്ടു ചെല്ലുബം കൊമ്പൻ എങ്ങനൊണ്ടാരിന്നടാ ???? എന്ന ചോദ്യവുമായി മുത്തച്ഛൻ കടന്നു വരും!!!!! വാശിക്ക് ഒന്നും മിണ്ടാതെ ഞങ്ങളു പതിയെ  അടിയുടെ വേദന തിരുമിയിറക്കും

അതികമാർക്കും കൊടുക്കാത്ത സന്തോഷം തരുന്ന  പുഞ്ചിരിയേക്കാൾ അന്നത്തെ ആ കൊച്ചു കൊച്ചു നൊമ്പരങ്ങളായിരിന്നു അവൾക്കിഷ്ട്ടം !!!!  എനിക്കും !!!!!

ഇന്നു ഞാനവിടം വളരെയതികം മിസ്സ് ചെയ്യുന്നു ദേവി.....
പറ്റുമെങ്കിൽ നമ്മുക്കടുത്ത ഉത്സവത്തിൻ പേരറിയാത്ത ആ ചെറിയ കുന്ന് ഒന്നൂടെകയറണം  നക്ഷത്രങ്ങളെ ആകെ  വെല്ലുവിളിക്കണം

വെറുതെ അതിന്റെ  പേരിൽ പഴയ പോലെ  ഒന്നുരണ്ടു തല്ലിരന്നു വാങ്ങാണം 

ഓർമ്മയുടെ വലിയ പ്രഹരം

             

Monday, May 11, 2020

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ

ഒരുപക്ഷേ ഇത്ര മൗനാവൃതമായ ഒരു പ്രണയം നാം അനുഭവിച്ചിട്ടുണ്ടാവില്ല

കാത്തിരുന്നു         
കണ്ടുമുട്ടിയപ്പോൾ ഒക്കെയും
സോളമനോട്  കാര്യമായി സംസാരിക്കാതെ ഓരോ  മാത്രയിലും കരുതിവെച്ച
 സ്വപ്നങ്ങൾ എക്കെയും സ്വരുക്കൂട്ടി അവർ മാത്രമായ് കരുതി വച്ച  മുന്തിരിവള്ളികളിൽ പടർന്നിറങ്ങാൻ
കൊതിച്ച
ചെറു മൗനം കൊണ്ട് പോലും  അവന്റെ മനസ്സ്  നിറച്ച പ്രണയിനി

Tuesday, May 5, 2020

മനുഷ്യ പറവ


ദേവി 

ചില്ലകളേക്കാൾ ഏറെ ചിറകുകളെ പ്രണയിച്ചവൾ
സ്വപ്നങ്ങളിൽ ,ഇഷ്ട്ടങ്ങളിൽ എന്തിൻ നിശബ്ദമായ നിരാശയിൽ പോലും അതിരുകളില്ലാത്ത ആകാശം തീർത്തവൾ 
ഒരു ചിറകിനു വേണ്ടി രാവന്തിയോളം പക്ഷികൾക്കു പിറകെ പാഞ്ഞവൾ.....
ഒരു കൈ നിറയെ അപ്പൂപ്പൻ താടികൾ അടക്കിപ്പിടിച്ച് വലിയ ആകാംശയിൽ കണ്ണടച്ച്  സ്വതന്ത്രരായ് പറക്കാൻ വിടും........

ഒരു ചില്ലയിലും തൊടാതെ മേഘങ്ങളെ തേടി അവറ്റകൾ പറന്നുയരുന്നത് കണ്ണു തെറ്റാതെ നോക്കി നിന്നിട്ടുണ്ട് ഞങ്ങൾ !!!
ചില്ലകളിൽ അവൾക്ക് വിശ്വവാസമില്ലാത്ത പോലെ.... 
വിശ്രമമില്ലാതെ പറക്കണം ചിറകൊഴിയും വരെ

കുപ്പിവളയിലും കുപ്പായത്തിലും ശേഖരിച്ച തൂവലുകളെക്കെയും  തുന്നിചേർത്ത് കൈകൾ വിടർത്തി പറക്കാൻ ശ്രമിച്ച മനുഷ്യ പറവ ............

ദേവിയുടെ  എറ്റവും ഇഷ്ട്ടപ്പെട്ട വിളിപ്പേരുകളിലൊന്ന്   "മനുഷ്യപറവ"

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...