കടന്നു പോകുന്ന ഓരോ രാത്രിയും ആ ഓർമ്മയിലേക്ക് ആണ് കടന്നുചെല്ലാർ
കണ്ടു കണ്ട് ആ ദുസ്വപ്നം ഇപ്പോൾ ഒരു ഓർമ്മയുടെ പരുവമെത്തിയിരിക്കുന്നു , സജീവനും ദേവിയും ഏറെ കൗതുകം കൊണ്ട ഒരു ഓർമ്മയുടെ ബാക്കിപത്രം.
പടം പൊഴിച്ച നാഗങ്ങളുടെ നടുവിൽ വിഷ
സർപ്പങ്ങളാൽ ചുറ്റപ്പെട്ട് ഭയന്നുവിറച്ച് ഓർക്കാൻ ആവാത്ത വിധം അസ്വസ്ഥതയോടെ വിഷ നീരിലേക്ക് വഴുതി വീഴുന്ന രണ്ടു ശരീരങ്ങൾ
നിസ്സഹായനായി വഴിയറിയാതെ ഞെട്ടി എണീറ്റത് സർപ്പകളത്തിലേക്കാണ്
പണ്ട് മുത്തശ്ശിയുടെ കൈപിടിച്ച് അമാവാസി നാളിൽ സർപ്പക്കാവിലെ ചിരാതുകൾക്കിടയിലൂടെ ഇഴപിരിയാത്ത വണ്ണം സർപ്പങ്ങൾ ചുറ്റി പുണരുന്നത് ഏറെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്
പക്ഷേ മനസ്സ് ആകെ പകച്ച ആ കാഴ്ചയ്ക്ക് ഒരു വിനാഴികയുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ
അപ്പോഴേക്കും മുത്തശ്ശി ഞങ്ങളെ തൊടി കടത്തിയിരുന്നു.
ഇണചേരുന്ന നാഗങ്ങളെ ശല്യപ്പെടുത്തിയാൽ സർപ്പകോപം ഉണ്ടാകുമത്രേ സർപ്പകോപം എന്നുമാത്രമല്ല
തന്നാൽ അല്ലാതെ മറ്റാരാലും ഒരിക്കലും നഷ്ടമാവില്ല എന്ന് ഉറപ്പോടെയാണ് അന്നേ ദിവസം സർപ്പക്കാവിലെ ഓരോ പൂമൊട്ടും വിടരാൻ തുടങ്ങാറ് അത് അവരുടെ മാത്രം സ്വകാര്യതയാണ് പൂത്തുലഞ്ഞ പിച്ചിയും കടമ്പുമെല്ലാം.
നൂറും പാലും നൈവേദ്യവും ഉപേക്ഷിച്ച് സർപ്പക്കാവിലെ മണ് പുറ്റിൽ ഇണയെ കാത്തിരുന്ന നാഗങ്ങളുടെ മാത്രം സ്വകാര്യത.
അവിടെ വിരിയുന്ന ഓരോ പൂമൊട്ടുകൾക്കും കണക്ക് ഉണ്ടത്രേ!!!!!!!
പക്ഷേ പിന്നീട് അങ്ങ് പെയ്തു വീണ ഓരോ സംക്രാന്തിക്കും മനസാകെ പകച്ചുനിന്ന ആ കാഴ്ചയുടെ വശ്യതയിലേക്ക് അവർ വീണു പോയിരിന്നു
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങൾ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ കാവിലെ കെടാവിളക്കുകൾ ഇന്നോളം കാത്ത
നിഷ്കളങ്കത ഉടച്ച് ഭ്രാന്തമാം വിധം സജീവനും ദേവിയും ഇണ ചേർക്കപ്പെട്ട ദിവസം
രാത്രിയുടെ ഓരോ നിമിഷം കടന്നു പോകുമ്പോഴും കൂടെ വീണു ചാകുവാൻ കരുതിവച്ച ദേവിയുടേയും സജീവന്റെയും എന്നോ മറന്ന അപൂർണമായ സ്വപ്നങ്ങളിലൊന്ന്
സ്വപ്നങ്ങൾ ആറുവോളം കാക്കാൻ കൂട്ടാക്കാതെ കാവിലെ നാഗങ്ങൾ ,,,,,
തുടരും ,,,,,,,,,,,
കണ്ടു കണ്ട് ആ ദുസ്വപ്നം ഇപ്പോൾ ഒരു ഓർമ്മയുടെ പരുവമെത്തിയിരിക്കുന്നു , സജീവനും ദേവിയും ഏറെ കൗതുകം കൊണ്ട ഒരു ഓർമ്മയുടെ ബാക്കിപത്രം.
പടം പൊഴിച്ച നാഗങ്ങളുടെ നടുവിൽ വിഷ
സർപ്പങ്ങളാൽ ചുറ്റപ്പെട്ട് ഭയന്നുവിറച്ച് ഓർക്കാൻ ആവാത്ത വിധം അസ്വസ്ഥതയോടെ വിഷ നീരിലേക്ക് വഴുതി വീഴുന്ന രണ്ടു ശരീരങ്ങൾ
നിസ്സഹായനായി വഴിയറിയാതെ ഞെട്ടി എണീറ്റത് സർപ്പകളത്തിലേക്കാണ്
പണ്ട് മുത്തശ്ശിയുടെ കൈപിടിച്ച് അമാവാസി നാളിൽ സർപ്പക്കാവിലെ ചിരാതുകൾക്കിടയിലൂടെ ഇഴപിരിയാത്ത വണ്ണം സർപ്പങ്ങൾ ചുറ്റി പുണരുന്നത് ഏറെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്
പക്ഷേ മനസ്സ് ആകെ പകച്ച ആ കാഴ്ചയ്ക്ക് ഒരു വിനാഴികയുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ
അപ്പോഴേക്കും മുത്തശ്ശി ഞങ്ങളെ തൊടി കടത്തിയിരുന്നു.
ഇണചേരുന്ന നാഗങ്ങളെ ശല്യപ്പെടുത്തിയാൽ സർപ്പകോപം ഉണ്ടാകുമത്രേ സർപ്പകോപം എന്നുമാത്രമല്ല
തന്നാൽ അല്ലാതെ മറ്റാരാലും ഒരിക്കലും നഷ്ടമാവില്ല എന്ന് ഉറപ്പോടെയാണ് അന്നേ ദിവസം സർപ്പക്കാവിലെ ഓരോ പൂമൊട്ടും വിടരാൻ തുടങ്ങാറ് അത് അവരുടെ മാത്രം സ്വകാര്യതയാണ് പൂത്തുലഞ്ഞ പിച്ചിയും കടമ്പുമെല്ലാം.
നൂറും പാലും നൈവേദ്യവും ഉപേക്ഷിച്ച് സർപ്പക്കാവിലെ മണ് പുറ്റിൽ ഇണയെ കാത്തിരുന്ന നാഗങ്ങളുടെ മാത്രം സ്വകാര്യത.
അവിടെ വിരിയുന്ന ഓരോ പൂമൊട്ടുകൾക്കും കണക്ക് ഉണ്ടത്രേ!!!!!!!
പക്ഷേ പിന്നീട് അങ്ങ് പെയ്തു വീണ ഓരോ സംക്രാന്തിക്കും മനസാകെ പകച്ചുനിന്ന ആ കാഴ്ചയുടെ വശ്യതയിലേക്ക് അവർ വീണു പോയിരിന്നു
വിരൽ തടം തൊടാതെ മുറിപ്പാടുകൾ ഇല്ലാതെ ഹൃദയങ്ങൾ ചുംബിച്ച് ഒരു ഇണ ചേരലിന്റെ അല ഒലികളോടെ കാവിലെ കെടാവിളക്കുകൾ ഇന്നോളം കാത്ത
നിഷ്കളങ്കത ഉടച്ച് ഭ്രാന്തമാം വിധം സജീവനും ദേവിയും ഇണ ചേർക്കപ്പെട്ട ദിവസം
രാത്രിയുടെ ഓരോ നിമിഷം കടന്നു പോകുമ്പോഴും കൂടെ വീണു ചാകുവാൻ കരുതിവച്ച ദേവിയുടേയും സജീവന്റെയും എന്നോ മറന്ന അപൂർണമായ സ്വപ്നങ്ങളിലൊന്ന്
സ്വപ്നങ്ങൾ ആറുവോളം കാക്കാൻ കൂട്ടാക്കാതെ കാവിലെ നാഗങ്ങൾ ,,,,,
തുടരും ,,,,,,,,,,,

No comments:
Post a Comment