Tuesday, April 21, 2020

ഒരു മഴയുടെ ആകെ ഇരമ്പലുകൾ ഉള്ളിലൊളിപ്പിച്ചാണ്
ഓരോ വിഷുക്കാലവും ഞങ്ങളെ കടന്നു പോകാറ് 
ഒരു പക്ഷേ ക്രിഷ്ണതൊടിയിലെ  ഏറ്റവും വലിയ അനർഹ നിമിഷങ്ങൾ നാം പങ്കിട്ടത്  ഇവിടെ വെച്ചാവും
ഒരു രാത്രിയേക്കാൾ ഏറെ രഹസ്യങ്ങൾ കാത്തു വച്ച  ആ നിമിഷങ്ങൾ.
ഒരിക്കലും അവസാനിക്കാത്ത ഓർമ്മപ്പെടലുപോലെ!!!!!!
കൊന്ന പൂവുകൾ കൊണ്ട് അരപ്പട്ട കെട്ടി നെറുകയിലും നെറ്റി തലപ്പിലും സിന്ദൂരം പടർത്തി ഹൃദയങ്ങളോളം ചേർന്ന് സജീവനും ദേവിയും അടർത്താനാവത്ത വിധം ഒന്നായ നിമിഷം
തമ്മിൽ പങ്കിട്ട ഓരോ ചുംമ്പനങ്ങൾക്കും തലോടലിനുമൊടുവിൽ  വിരലുകൾ കൊണ്ട് പിച്ചി 
തമ്മിൽ ദേഷ്യത്തോടെ  പൊട്ടിച്ചിരിച്ച സജീവന്റെയും
ദേവിയുടേയും വിഷുക്കാലം!!!!!! ഇന്നും ഒരു രഹസ്യം പോലെ കാക്കുന്നുണ്ടാവും ഉഗ്രരൂപികളായ കരിനാഗങ്ങൾ.
നൂറും പാലും നൈവേദ്യവും നേതിച്ച് മന്ത്രചരടുകളുടെ
വേലി പടർപ്പിൽ
അകപ്പെട്ടു പോയ     നാഗങ്ങളുടെ പ്രതികാരത്തിന്റെയും  പ്രണയത്തിന്റെയും
ചിരാതുകൾക്ക്  ഇന്നും
ഓർമകാണും   
രാത്രി മായുവോളം   മടുക്കാത്ത ചുംമ്പനങ്ങൾ കൊണ്ട്  നേരമറിഞ്ഞിട്ടും 
മനുഷ്യ സ്പർശം ഏൽക്കാത്ത കാവിൽ!!!!!!!
സ്വർണ കടമ്പിന്റെ വേരിലെ വിരൽ പടർപ്പുകൾ ചൊല്ലി തീണ്ടലോതി ചുറ്റുമതിലുകൾ തീർത്ത്
അശുദ്ധമാക്കപ്പെട്ട
സജീവന്റെയും ദേവിയുടേയും നെടുവീർപ്പുകൾ!!!!!!!
കടന്ന് പോകുന്ന ഓരോ
ആയില്യവും ഇണയറിയാതെ പോയ നാഗങ്ങളുടെ
പുനർജന്മമാണത്രെ!!!!!
ഇരുളാറുവോളം രൂപങ്ങളും ചലനങ്ങളും ഏതുമില്ലാതെ   നാഗങ്ങൾക്കും കൊട്ടുകഥകൾക്കും  കൂട്ടിരുന്ന് നേരം വെളുപ്പിച്ച നമ്മുടെ വിഷുക്കാലം പോലെ

എത്ര എത്ര നിമിഷിങ്ങളാണ് ഓരോ ദിവസവും  നമ്മളിൽ പുനർജന്മം കാത്ത് കുടിയിരിക്കാറ് '❣

No comments:

Post a Comment

ഓർമ്മപ്പെടലുകൾക്ക് മാത്രമായ് സൂക്ഷിക്കാൻ ശീലിച്ചവർ ❣❣

വിരൽ തലപ്പിൽ അവൻ സമ്മാനിച്ച ഓരോ ചുംമ്പനങ്ങൾക്കും  പകരം ചായം മങ്ങാത്ത മഞ്ചാടികൾ സൂക്ഷിച്ച ദേവി പിന്നീടങ്ങോട്ട് കൈവെള്ളയിലും നെറ്റി തലപ്പ...