എല്ലാ നിറക്കൂട്ടുകൾക്കും ഒടുവിലായ് മേമ്പൊടി പോലെ ചുവപ്പിന്റെ ചായക്കൂട്ടുകൾ കൊണ്ടു നടന്നിരിന്നു ദേവി .....
ഓരോ കാഴ്ച്ചയിലും കണ്ടുമുട്ടലിലും നെറ്റി തലപ്പിലെ സിന്ദൂര പടർപ്പിൽ എന്റെ വിരലുകൾ പടർത്തി ഞങ്ങൾ സംസാരിച്ച് തുടങ്ങും
ഇന്നോളം പെയ്ത മഴയും മഞ്ഞും എല്ലാം കൊണ്ട് കൊണ്ട് വെയിലിന്റെ കിരണങ്ങൾ ഏൽക്കാതെ മൂടി പോയ സ്വപ്നങ്ങളേക്കുറിച്ച്
കാവിലെ കൃഷ്ണശിലയോട് ചേർന്നിരുന്ന് നാളേക്ക് നാളേക്ക് നീട്ടിവച്ച ചുംമ്പനങ്ങളേക്കുറിച്ച് അങ്ങനെ അങ്ങനെ ഒരു പക്ഷേ ഞങ്ങളുടെ കഥ പറച്ചിലിന്റെ ആവാം ഒന്നിൽ നിന്നങ്ങനെ എണ്ണമില്ലാത്ത കെടാവിളക്കുകൾ കൃഷ്ണ തൊടിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി
ആൽത്തറയിലും കാവിലും
അങ്ങനെ ഒത്തുകൂടുവാൻ പോന്നിടത്തെല്ലാം സന്ധ്യയും കടന്ന് കൂട്ടിരിക്കുവാൻ കെടാവിളക്കുകൾ കാത്തു സൂക്ഷിച്ചിരിന്നു ഞങ്ങൾ
മറവികൊണ്ട നിമിഷങ്ങൾ അത്രയും കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾ എന്നും കെടാതെ കാത്തിരുന്ന വിളക്കുകൾ
